Wednesday, April 24, 2024
HomeSportsഅ‍ഞ്ചാം ഏകദിനത്തിൽ  ഇന്ത്യ ആസ്ട്രേലിയയെ പരാജയപ്പെടുത്തി

അ‍ഞ്ചാം ഏകദിനത്തിൽ  ഇന്ത്യ ആസ്ട്രേലിയയെ പരാജയപ്പെടുത്തി

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയയെ അത്യുജ്ജലമായി പരാജയപ്പെടുത്തി ലോക റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. അ‍ഞ്ചാം ഏകദിനത്തിൽ ആസ്ട്രേലിയയെ  ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒാസീസ്  ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 43 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം വീട്ടുനൽകി ഇന്ത്യ മറികടന്നു.  109 പന്തിൽ 125 റൺസ് നേടി രോഹിത് ശർമ ഒരിക്കൽ കൂടി ആസ്ട്രേലിയക്കെതിരെ ഉറഞ്ഞാടിയപ്പോൾ ഇന്ത്യൻ വിജയം അനായാസമാവുകയായിരുന്നു. 243 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഒാപ്പണർമാരായ അജിൻക്യ രഹാനെയും രോഹിത് ശർമയും മിന്നുന്ന തുടക്കമാണ് നൽകിയത്. അടുത്തടുത്ത് അർധ സെഞ്ച്വറി നേടിയ ഇരുവരും എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. 22.3 ഒാവറിൽ 124 റൺസിെൻറ മികച്ച അടിത്തറയിട്ട ശേഷം അജിൻക്യ രഹാനെയാണ് ആദ്യം പുറത്തായത്. 74 പന്തിൽ 61 റൺസായിരുന്നു രഹാനെയുടെ സംഭാവന. കോൾട്ടർ നൈലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രഹാനെ പുറത്തായത്. തുടർന്ന് രണ്ടാം വിക്കറ്റിൽ രോഹിതിന് കൂട്ടായി ക്യാപ്റ്റൻ വിരാട് കോഹ്ലി വന്നു. മെല്ലെ തുടങ്ങിയ കോഹ്ലി അടിച്ചുപരത്താനുള്ള ചുമതല രോഹിതിന് കൈമാറി.  കഴിഞ്ഞ കളികളിൽ മികച്ചു കളിച്ചിട്ടും സെഞ്ച്വറി തികയ്ക്കാൻ കഴിയാതെ പോയ പിഴവ് ആവർത്തിക്കാതിരിക്കാൻ കരുതലോടെയുമായിരുന്നു രോഹിതിെൻറ ആക്രമണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒാസീസ് നിശ്ചിത ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തു.

ടോസ് ഭാഗ്യം നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആരോൺ ഫിഞ്ച് (32), ഡേവിഡ് വാർണർ (53), ട്രാവസ് ഹെഡ് (42), മാർകസ് സ്റ്റോയിനിസ് (44) എന്നിവരാണ് ആസ്ട്രേലിയയുടെ സ്കോററർമാർ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 16 റൺസെടുത്ത് പുറത്തായി.
ആരോൺ ഫിഞ്ചിൻെറ ബാറ്റിങ്.

ആരോൺ ഫിഞ്ചും വാർണറും തമ്മിലുള്ള ഒന്നാം കൂട്ട്കെട്ട് മികച്ച രീതിയിൽ മുന്നേറവെയാണ് പാണ്ഡ്യ അത് തകർത്തത്. പിന്നീട് സ്റ്റോണിസും ഹെഡും ചേർന്നാണ് ആസ്ട്രേലിയയെ കരകയറ്റിയത്. ഇരുവരും ചേർന്ന കൂട്ട്കെട്ട് നിർണായകമായ 87 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യെ, കേദാർ ജാദവ് എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് ഐ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാവും.
ഡെവിഡ് വാർണറെ പുറത്താക്കിയ അക്സർ പട്ടേലിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

ഉമേഷ് യാദവും മുഹമ്മദ് ഷാമിയെയും പുറത്തിരുത്തിയാണ് കഴിഞ്ഞ മൽസരത്തിൽ പുറത്തിരുത്തിയ ജസ്പ്രീത് ബുംറയും ഭുവേശ്വർ കുമാറും ഇന്ത്യൻ നിരയിൽ തിരിച്ചെത്തിയത്. അസുഖബാധിതനയാ യുസ്‌വേന്ദ്ര ചാഹലിനു പകരം കുൽദീപ് യാദവും മടങ്ങിയെത്തി. ആസ്ട്രേലിയക്കായി കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച റിച്ചാർഡ്സൻ ആരോഗ്യപ്രശ്നങ്ങളാൽ കളിക്കുന്നില്ല. റിച്ചാർഡ്സനു പകരം ജയിംസ് ഫോക്നർ ഓസീസ് ടീമിൽ തിരിച്ചെത്തി. പരമ്പര സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന ഏകദിനത്തിൽ വിമർശനശരങ്ങൾ ഒഴിവാക്കാൻ ടീമിന് ഒരു ജയംകൂടി അനിവാര്യമാണ്. ബംഗളൂരുവിലെ നാലാം ഏകദിനം ഇന്ത്യ കൈവിട്ടതോടെ തുടർച്ചയായ പത്തു ജയമെന്ന സ്വപ്നമാണ് കങ്കാരുപ്പട തകർത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments