വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പോലീസ്. വിദേശ വനിതയുടെ കൊലപാതകത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുളള ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് വിശദമാക്കി. ഉമേഷ് മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത് . യുവതി കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നിരുന്നു. പോലീസ് അന്വേഷണത്തിൽ ശ്രദ്ധയിൽപെട്ട മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചു. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ പ്രതികൾ കൂട്ടികൊണ്ടു പോയത്. കണ്ടല്‍ക്കാട്ടിലെത്തിയശേഷം എന്തു നടന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു . കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പനത്തുറ സ്വദേശി സമീപിച്ചു.തുടർന്ന് ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുണ്ടെന്നും ശാസ്ത്രീയതെളിവുകള്‍ കണ്ടത്താന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
RELATED ARTICLES