Thursday, April 25, 2024
HomeNationalദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ്; മലയാളത്തിലെ സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷം ബഹിഷ്കരിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ്; മലയാളത്തിലെ സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷം ബഹിഷ്കരിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കലാകാരൻമാർ ചടങ്ങ് ബഹിഷ്കരിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിൽ അടക്കമുള്ള കലാകാരൻമാർ ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങി. ചിലർ ചടങ്ങ് നടക്കുന്ന വിജ്ഞാൻ സഭയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 68 പുരസ്കാര ജേതാക്കളാണ് ചടങ്ങു ബഹിഷ്കരിച്ചത്. ഫഹദിനെക്കൂടാതെ പാര്‍വതി, ദിലീഷ് പോത്തൻ, സജീവ് പാഴൂർ തുടങ്ങി മലയാളത്തിലെ സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷം പേരും ചടങ്ങ് ബഹിഷ്കരിച്ചു. തങ്ങൾ പുരസ്കാരം തിരസ്കരിച്ചിട്ടില്ലെന്നും ചടങ്ങിലുണ്ടായ വിവേചനത്തിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. വരുന്ന തലമുറയ്ക്കു വേണ്ടിയുള്ള പ്രതിഷേധമാണിത്. എന്തുകൊണ്ടാണ് ഈ വിവേചനം ഉണ്ടായതെന്ന് അറിയണം. പുരസ്കാരം ഹോട്ടലിലോ വീട്ടിലോ എത്തിച്ചാൽ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. എന്നാൽ മലയാള സിനിമയില്‍നിന്ന് ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജ് മന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് ഏറ്റുവാങ്ങി. പതിനൊന്ന് പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. രാഷ്ട്രപതി പുരസ്കാരം നൽകുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ മലയാളത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നു. രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കി. രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ബുധനാഴ്ച പുരസ്‌കാരച്ചടങ്ങിന്‍റെ റിഹേഴ്സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments