സംസ്ഥാനത്ത് മൂന്ന് ബിയര്‍ നിര്‍മാണ ശാലകളും ഒരു വിദേശ മദ്യനിര്‍മാണ ശാലയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയെന്ന ആരോപണവുമായി മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍. സംസ്ഥാനത്ത് അനധികൃതമായി ബീയര്‍ മദ്യ നിർമാണ ശാലകള്‍ അനുവദിച്ചിതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന്റെ പേരില്‍ കൊക്കകോളയ്ക്കെതിരെ സമരം നയിച്ചവര്‍ പാലക്കാട്ടെ മുഴുവന്‍ ഭൂഗര്‍ഭ ജലവും ഊറ്റിയെടുക്കാന്‍ മദ്യമുതലാളിമാരെ അനുവദിച്ചിരിക്കുകയാണെന്നും ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തി. എക്സൈസ് കമ്മീഷണറുടെ ഉപദേശം മറികടന്ന് എന്തുകൊണ്ടാണ് ബീയര്‍, മദ്യ നിർമാണ ശാലകള്‍ക്ക് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. 11 ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകൾക്കു മുമ്പില്‍ ധര്‍ണ നടത്തും. മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, എസ്. ബിനു, ജോണ്സണ് വിളവിനാല്‍, എം.ജി കണ്ണന്, സജി കൊട്ടക്കാട്, സിന്ധു അനില്‍, എസ്.വി. പ്രസന്നകുമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗീതാ സുരേഷ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വത്സന് റ്റി. കോശി, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു
വിദേശ മദ്യനിര്‍മാണ ശാലയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് -കെ.ശിവദാസന്‍ നായര്‍
RELATED ARTICLES