എടപ്പാളിലെ സിനിമാ തിയറ്ററിൽ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. ഗോവിന്ദ തിയറ്ററിന്റെ ഉടമ ഇ.സി സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് വിട്ടയച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ മൊയ്തീൻകുട്ടി നിലവിൽ റിമാൻഡിലാണ്. ഏപ്രില്‍ 18നായിരുന്നു സംഭവം. മൊയ്തികുട്ടി തിയറ്ററിൽവച്ച് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മൊയ്തിൻകുട്ടിക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നു. ഏപ്രിൽ 26ന് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സതീഷൻ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകുകായിരുന്നു. രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.