കമല്‍ ഹാസനെ വെടിവെച്ചുകൊല്ലുക തന്നെ വേണമെന്ന് ഹിന്ദു മഹാസഭ നേതാവ്. ഹിന്ദു തീവ്രവാദത്തെ സംബന്ധിച്ച് കമല്‍ ഹാസൻ നടത്തിയ പരാമർശങ്ങളുടെ വെളിച്ചത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവിന്റെ പ്രകോപനപരമായ പ്രസ്താവന.’ കമല്‍ ഹാസനെ പൊലുള്ളവരെ വെടിവെച്ചുകൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. അപ്പോള്‍ മാത്രമേ അവര്‍ പഠിക്കു. ഹിന്ദുമതത്തില്‍ പെട്ടവരെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിക്കുന്നവര്‍ക്ക് മരണമായിരിക്കണം ശിക്ഷ’; ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മ പറഞ്ഞു. ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്നും തമിഴ്‌നാട്ടില്‍ തീവ്രഹിന്ദുത്വ ശക്തികളുടെ ശക്തി കൂടിവരികയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളാരും ഇനി മേലില്‍ കമലിന്റെ സിനിമകള്‍ കാണില്ല. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെ ബഹിഷ്‌കരിക്കണമെന്നും ശര്‍മ പറഞ്ഞു.
കമല്‍ഹാസനെ കൊല്ലണം:ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മ
RELATED ARTICLES