“ഞാൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വാര്‍ത്ത സൃഷ്ടിക്കുന്നത് ” മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . കഴിഞ്ഞദിവസം നടത്തിയത് സാധാരണ പരിശോധനയാണ്. 15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്‌നവും തന്റെ ആരോഗ്യത്തിനില്ല. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ചമച്ച വാര്‍ത്തയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഒരിക്കല്‍ താന്‍ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് പോവുമ്പോള്‍ എകെജി സെന്ററിനു മുന്നില്‍ ഒരാള്‍ ഇരിക്കുന്നു. അയാള്‍ അടുത്ത സുഹൃത്തുക്കളോട് പറയുകയാണ് എത്രയാളുകള്‍ വാഹനമിടിച്ച് മരിക്കുന്നുണ്ട്. ഇവന്‍ മരിക്കുന്നില്ലല്ലോ എന്ന്. അങ്ങനെ ചില വികാരക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. അവര്‍ ചമച്ച വാര്‍ത്തയാണിത്’- മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അങ്ങനെ ചിലര്‍ ആഗ്രഹിച്ചതു കൊണ്ട് മാത്രം ഒരു മനുഷ്യന് അങ്ങനെ സംഭവിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത പരിശോധനയില്‍ ചെറിയ പ്രശ്‌നം കണ്ടതിനാല്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു.
“ഞാൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വാര്‍ത്ത സൃഷ്ടിക്കുന്നത് ” -പിണറായി
RELATED ARTICLES