Friday, April 19, 2024
HomeCrimeവ്യാജ ലൈംഗിക പീഡന പരാതിയുമായെത്തിയ യുവതി അറസ്റ്റിൽ

വ്യാജ ലൈംഗിക പീഡന പരാതിയുമായെത്തിയ യുവതി അറസ്റ്റിൽ

യുവാവിനെതിരെ വ്യാജ പീഡന പരാതിയുമായെത്തിയ യുവതി പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം തുമ്ബ പൊലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ നടന്നത്. എസ്‌ഐയുടെ തന്ത്രപരമായ നീക്കമാണ് യുവതിയെ കുടുക്കിയത്. ഈ കഴിഞ്ഞ ഒന്നാം തീയതി ആറ്റിപ്ര ചിത്ര നഗറില്‍ പുതുവല്‍മണക്കാട് വീട്ടില്‍ പ്രീത രാവിലെ തുമ്ബ പോലീസില്‍ എത്തി തന്നെ സുരേഷ് എന്ന വ്യക്തി മര്‍ദ്ദിച്ചതായും ദേഹത്ത് കടന്ന് പിടിക്കുകയും ചെയ്തതായി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയതു. പിന്നീട് സുരേഷിനെ പോലീസ് പിടികൂടി. സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമത്തിന് പോലീസ് കേസും ചാര്‍ജ് ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുരേഷ് കുറ്റം നിരസിച്ചു. പോലീസ് യുവതി വാടകയ്ക്ക്ക്ക് താമസിക്കുന്ന വീട്ടിന്റെ പരിസരത്ത് അന്വേഷണം നടത്തിയപ്പോള്‍ യുവതിയുടെ പരാതി കള്ളമാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനില്‍ സുരേഷിനെ തിരിച്ചറിയല്‍ പരേഡ് നടത്തി. സുരേഷിനേയും സ്റ്റേഷനില്‍ വന്ന നാലു പേരേയും ഉള്‍പ്പെടുത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. തുടര്‍ന്ന് യുവതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. എന്നാല്‍ സ്റ്റേഷനില്‍ തിരിച്ചറിയല്‍ പരേഡില്‍ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടി കാട്ടിയത്. ഇതോടെ പരാതി വ്യാജ മാണെന്ന് പോലീസിന് മനസിലായി. കൂടുതല്‍ ചോദ്യം ചെയ്യാന്‍ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപ്പോഴാണ് താന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ സുബ്രഹ്മണ്യന്‍ എന്ന വ്യക്തി സുരേഷിനെ കള്ളക്കേസില്‍ കുടുക്കിയാല്‍ പതിനായിരം രൂപ തരാമെന്ന് വാഗ്ദാനം നല്‍കി എന്ന് പോലീസിനോട് പറഞ്ഞത്. സുരേഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് സുബ്രമണ്യന്‍. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഇടയ്ക്ക് അടി കൂടുകയും ജയിലില്‍ കിടക്കുകയും ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി സുരേഷിനെ കുടുക്കാന്‍ സുബ്രഹ്മണ്യന്‍ യുവതിയ്ക്ക് പണം വാഗ്ദാനം നല്‍കുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യവും പോലീസിന്റെ പക്കല്‍ ഉണ്ട്.യുവതിയ്‌ക്കെതിരെ തെറ്റായ വിവരം നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിച്ചത് വഴി നിരപരാധിയെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടുനിന്നു എന്ന വകുപ്പ് (കേരളാ പോലീസ് ആക്‌ട്ട് 117 ( D) ,IPC 182 ) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. യുവതിയെ ഇതിന് പ്രേരിപ്പിച്ച സുബ്രഹമണ്യനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുബ്രമണ്യന്‍ ഒളിവിലാണെന്ന് തുമ്ബ എസ്‌ഐ പ്രതാപ് ചന്ദ്രന്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments