സിറിയയിൽ നിലത്തിറക്കുന്നതിനിടെ റഷ്യൻ വിമാനം തകർന്നുവീണ് 32 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഹ്മെയ്മിം എയർബേസിലായിരുന്നു അപകടമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. 26 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. റണ്‍വേയിൽനിന്ന് 500 മീറ്റർ അകലെ വിമാനത്തിനു തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ റഷ്യ അന്വേഷണം പ്രഖ്യാപിച്ചു. 2015ൽ സിറിയയിൽ വിമതർക്കെതിരേ റഷ്യ വ്യോമാക്രമണം ആരംഭിച്ചശേഷം നിരവധി റഷ്യൻ വിമാനങ്ങൾ അപകടത്തിൽപ്പെടുകയോ വിമതർ വെടിവച്ചിടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യൻ സുഖോയ് വിമാനം ഹ്മെയ്മിൽ തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.
സിറിയയിൽ റഷ്യൻ വിമാനം തകർന്നു; 32 പേർ കൊല്ലപ്പെട്ടു
RELATED ARTICLES