തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിയുടെയും നടൻ രജനീകാന്തിന്റെയും വീടുകൾക്കു ബോംബ് ഭീഷണി. ശനിയാഴ്ചയാണ് ചെന്നൈയിലെ പോലീസ് കണ്ട്രോൾ റൂമിലേക്കു ഭീഷണി സന്ദേശമെത്തിയത്. മുഖ്യമന്ത്രിയുടെയും പളനിസ്വാമിയുടെയും രജനീകാന്തിന്റെയും വസതികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇത് പിന്നീട് വ്യാജമാണെന്നു പരിശോധനയിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പി.ഭുവനേശ്വരൻ എന്ന യുവാവിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൂഡല്ലൂരിൽനിന്നാണ് ഇയാൾ അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മുന്പ് ഇയാൾ അസുഖത്തിനു ചികിത്സ തേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.