അമ്മയുടെയും കൂട്ടുകാരിയുടെയും സ്വന്തം നഗ്നചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്ത വിദ്യാര്‍ത്ഥിനി പോലീസ് കസ്റ്റഡിയിൽ . കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനിയാണ് സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും തയ്യാറാക്കി കാമുകന് അയച്ചുകൊടുത്തത് . അതിനു ശേഷം അമ്മയുടെയും കൂട്ടൂകാരിയുടെയും നഗ്‌നതയും മൊബൈലില്‍ പകര്‍ത്തി കാമുകനെ സന്തോഷിപ്പിക്കാൻ മൊബൈലിൽ പകർത്തി നല്‍കി.
കാലടിയില്‍ ടയര്‍കമ്പനിയില്‍ ജോലി ചെയ്തുവരുന്ന ആതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി അരുണ്‍ പീറ്ററിനെയും (25) കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനിയായ 23 കാരിയെയുമാണ് കോതമംഗലം സി ഐ അഗസ്റ്റിന്‍ മാത്യവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ താമസിച്ച് താമസിച്ചാണ് പഠിച്ചിരുന്നത്. കാമുകനായ അരുണിനെ സന്തോഷിപ്പിക്കാനാണ് താന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.
അരുണുമായി കലശലായ പ്രണയത്തിൽ തന്റെ നഗ്‌നത മൊബൈലില്‍ പകര്‍ത്തി വാട്സാപ്പ് വഴി അയച്ചുനല്‍കിയിരുന്നെന്നും പിന്നീടാണ് മാതാവിന്റെയും കൂട്ടുകാരിയിടെയും നഗ്‌നത പകര്‍ത്തി ഇയാള്‍ക്ക് നല്‍കിയതെന്നുമാണ് വിദ്യാര്‍ത്ഥിനി പറയുന്നത് . ദൃശ്യങ്ങടങ്ങിയ മൊബൈല്‍ ഫോണുകള്‍ പൊലീസിന്റെ കൈവശം ലഭിച്ചിട്ടുണ്ട് . കോളേജ് വക ഹോസ്റ്റലില്‍ താമസിച്ചപ്പോഴും ഇന്റേന്‍ഷിപ്പിനായി പൂണെയില്‍ താമസിച്ച അവസരത്തിലുമാണ് കൂട്ടുകാരിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുള്ളത്.
കൂട്ടുകാരി അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതാണ് സംഭവം പുറത്തറിയാന്‍ കാരണം. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നെന്നാണ് സൂചന. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്നതായും ഈ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും അവര്‍ത്തിക്കാനിടയുണ്ടെന്നും അതിനാല്‍ മാതാപിതാക്കളും അധ്യപകരും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സ്വകാര്യത പകര്‍ത്തി സാമൂഹ്യ മാധ്യമം വഴി കൈമാറ്റം ചെയുതുവെന്നതാണ് പെണ്‍കുട്ടിക്കെതികരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ള കുറ്റമെന്നും ഇതിന് പ്രോത്സാഹനം നല്‍കിയതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റുചെയതെന്നും ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായും എസ് ഐ അറിയിച്ചു.