മത്സ്യങ്ങളിൽ ഫോർമാലിൻ, അമോണിയ എന്നീ രാസപദാർഥങ്ങൾ കലർത്തി വിൽക്കുന്നത് പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു. സ്ക്വാഡിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. രാസപദാർഥങ്ങൾ കലർത്തുന്നത് കണ്ടെത്തുന്നതിനായി മത്സ്യമേഖലയിലെ ഗവേഷണ സ്ഥാപനമായ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിഷറീസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത പേപ്പർ സ്ട്രിപ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും പി. ഉബൈദുല്ലയെ മന്ത്രി അറിയിച്ചു.