ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയ്ക്ക് അഴിമതിക്കേസിൽ തടവ്. ബംഗ്ലാദേശ് കോടതിയാണ് സിയയ്ക്ക് അഞ്ചു വർഷം തടവ് വിധിച്ചത്. അനാഥാലയത്തിനായി വകയിരുത്തിയ പണം മുക്കിയെന്ന കേസിലാണ് കോടതിയുടെ വിധി. 252,000 ഡോളറാണ് സിയയുടെ ട്രസ്റ്റ് കൈക്കലാക്കിയത്. സിയയുടെ മകനും കേസിലെ പ്രതിയാണ്. ഇയാളടക്കം മറ്റ് അഞ്ചു പ്രതികൾക്ക് കോടതി പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച പ്രതിപക്ഷ നേതാവ് കൂടിയായ സിയ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കുറ്റപ്പെടുത്തി. പാർലമെന്റിനു പുറത്തുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ബിഎൻപി 2014ലെ പൊതുതിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നു. കഴിഞ്ഞദിവസം, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമത്തിൽ എട്ടു ബസ് യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സിയയ്ക്കെതിരെ ജില്ലാ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് അഴിമതിക്കേസിൽ തടവ് ശിക്ഷ
RELATED ARTICLES