Thursday, March 28, 2024
Homeപ്രാദേശികംഡാമുകൾ തുറന്നപ്പോൾ മല ഇടിച്ചുതന്നെ വെള്ളം ഒഴുകി; പത്തനംതിട്ട ജില്ലയിൽ ഗുരുതരവീഴ്ച

ഡാമുകൾ തുറന്നപ്പോൾ മല ഇടിച്ചുതന്നെ വെള്ളം ഒഴുകി; പത്തനംതിട്ട ജില്ലയിൽ ഗുരുതരവീഴ്ച

ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരവീഴ്ചകളുണ്ടായത് പത്തനംതിട്ട ജില്ലയിലാണെന്ന് മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി. പമ്പ, കക്കി ഡാമുകളിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കിവിടുകയും മഴ രൂക്ഷമാകുകയും ചെയ്ത 14നു രാത്രിയിൽപോലും റെഡ് അലർട്ട് പത്തനംതിട്ട ജില്ലയിലുള്ളതായി രേഖകളിൽ ഇല്ല. ആദ്യമായി ജില്ലയ്ക്കായി റെഡ്അലർട്ട് വരുന്നത് 15നു രാവിലെ 9.21നാണെന്നത് ഗൗരവകരമാണ്. അപ്പോഴേക്കും പ്രളയത്തിന്‍റെ രൂക്ഷതയിൽ ജില്ല ആയിക്കഴിഞ്ഞിരുന്നു. മഴവെള്ളത്തേക്കാൾ ശക്തി സംഭരണികളിലെ വെള്ളത്തിനുണ്ട്. കക്കി – ആനത്തോട് സംഭരണിയുടെ ഷട്ടർ തുറന്നപ്പോൾ മല ഇടിച്ചുതന്നെ വെള്ളം ഒഴുകിയത് ഉദാഹരണമാണ്. ഷട്ടറുകളിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്‍റെ ശക്തി കൂടും. ഇതേ ശക്തിയിൽ മലഇടിച്ചു പന്പയിലേക്ക് എത്തിയത് കുത്തൊഴുക്കാണ്.  സ്വാഭാവികമായി ഒഴുകുന്ന വെള്ളവും അണക്കെട്ടിലെ വെള്ളവും തമ്മിൽ തുലനം ചെയ്യാൻ പാടില്ല. സംഭരിച്ചുവയ്ക്കുന്ന വെള്ളം തുറന്നുവിടുന്പോഴുണ്ടാകുന്ന സമ്മർദം പ്രളയത്തിനു കാരണംതന്നെയാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ‌

RELATED ARTICLES
- Advertisment -

Most Popular

Recent Comments