പെണ്‍കുട്ടിയെ തട്ടി ക്കൊണ്ടു പോയെന്ന പരാതി അന്വേഷിക്കാൻ പോലീസുകാര്‍ 15,000 രൂപ കൈക്കൂലി വാങ്ങി. സംഭവം വിവാദമായതോടെ പണം പെണ്‍കുട്ടിയുടെ അച്ഛന് വീട്ടിലെത്തി മടക്കി നല്‍കി. ആലപ്പുഴ കളര്‍കോട് സ്വദേശിനിയായ 17കാരിയെയാണ് കഴിഞ്ഞ 28ന് കാണാതായത്. പറവൂര്‍ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് അന്നുതന്നെ ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ബംഗളൂരുവിലേക്ക് കടക്കാനാണ് സാദ്ധ്യതയെന്നും അങ്ങോട്ടേക്കു പോകാന്‍ ഇന്നോവ കാറും ഡ്രൈവറും വേണമെന്നാണ് പോലീസുകാരായ സാജു, ബിനോ എന്നിവര്‍ പെണ്‍കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടത്. പിന്നീട് 15,000 രൂപ നല്‍കിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടു.ഇതിന്‍പ്രകാരം ആവശ്യപ്പെട്ട പണം പോലീസുകാര്‍ക്ക് നല്‍കി. എന്നാല്‍ യാതൊരു അന്വേഷണവും നടന്നില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷന്‍ ക്രൈം നമ്പർ ആവശ്യപ്പെട്ടു. ഇതോടെയാണ് തങ്ങള്‍ കുടുങ്ങുമെന്ന് പോലീസ് മനസ്സിലായത്. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്ഛനെ നിര്‍ബ്ബന്ധിച്ച് പണം മടക്കി നല്‍കുകയായിരുന്നുഎന്നാല്‍ പണം വാങ്ങാന്‍ അച്ഛന്‍ തയ്യാറായില്ല. ഇതോടെ പണം വീട്ടില്‍വച്ചിട്ട് പോലീസുകാര്‍ കടന്നുകളയുകയായിരുന്നു. പോലീസുകാരുടെ നടപടിക്കെതിരെ സിഐയോട് പരാതിപ്പെട്ടെങ്കിലും തനിക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അന്വേഷണത്തിന് പരാതിക്കാര്‍ തന്നെ വാഹനം തയ്യാറാക്കി നല്‍കണമെന്ന ആവശ്യവും പരിഹാസ്യമാണെന്ന് ആക്ഷേപം ഉയരുന്നു.
പെണ്‍കുട്ടിയെ തട്ടി ക്കൊണ്ടുപോയത് അന്വേഷിക്കാൻ പോലീസ് 15,000 രൂപ കൈക്കൂലി വാങ്ങി
RELATED ARTICLES