കൂട്ടുകാരന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കോന്നിക്കാരൻ അറസ്റ്റിൽ. ഇരുപത്തിമൂന്നു വയസ്സുകാരനായ സതീഷാണ് പിടിയിലായത്. ഒളിവിലായിരുന്ന സതീഷിനെ എടത്വായില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എടത്വ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വര്‍ക്ഷോപ്പ് ജീവനക്കാരനാണ് സതീഷ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെ, സതീഷ് സുഹൃത്തിനെ തേടി അവന്റെ വീട്ടിലെത്തി. ഈ സമയം കൂട്ടുകാരന്‍ അവിടെയുണ്ടായിരുന്നില്ല. മകന്‍ വീട്ടിലില്ലെന്ന് 38 കാരിയായ സ്ത്രീ അറിയിച്ചു. എന്നാല്‍ സതീഷ് പോകാന്‍ കൂട്ടാക്കിയില്ല. കൂടാതെ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളവുമായി സ്ത്രീയെത്തിയപ്പോള്‍ സതീഷ് അവരെ കയറിപ്പിടിക്കുകയായിരുന്നു. നടുങ്ങിയ സ്ത്രീ ബഹളം വെച്ചതോടെ സതീഷ് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. വിധവയായ സ്ത്രീയാണ് പീഡനശ്രമത്തിന് ഇരയായത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.