ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംവെടിയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതി ആരോപണത്തിൽ പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് നിരീക്ഷകനായാണോ? അതോ അഴിമതിയുടെ പങ്കാളിയാണോ? ദയവായി പ്രധാനമന്ത്രി എന്തെങ്കിലും പറയണം- രാഹുൽ ആവശ്യപ്പെട്ടു.
നോട്ട് നിരോധനത്തിന്റെ ഗുണഭോക്താവ് ഷായുടെ മകൻ മാത്രമാണെന്ന് നേരത്തെ രാഹുൽ ആരോപിച്ചിരുന്നു. ആർബിഐയോ പാവപ്പെട്ടവരോ കർഷകരോ ആയിരുന്നില്ല നോട്ട് നിരോധനത്തിന്റെ ഗുണഭോക്താക്കൾ. ഷായ്ക്കു മാത്രമാണ് ഇതിന്റെ ഗുണഫലം ഉണ്ടായതെന്നും രാഹുൽ ആരോപിച്ചു.
ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ 16,000 മടങ്ങ് വർധനയുണ്ടായെന്നായിരുന്നു ആരോപണം. കമ്പനി രജിസ്ട്രാർ ഓഫീസിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദി വയർ എന്ന ഓണ്ലൈൻ മാധ്യമമാണു റിപ്പോർട്ട് പുറത്തുവിട്ടത്.
ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെന്പിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്ക് 2013ൽ 6,230 രൂപയും 14ൽ 1,724 രൂപയും നഷ്ട മുണ്ടായിരുന്നു. 2014-15ൽ കന്പനിക്ക് 50,000 രൂപയുടെ വരുമാനവും 18,728 രൂപയുടെ ലാഭമുണ്ടായി. എന്നാൽ, 2015-16ൽ നൽകിയ വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയർന്നെന്നു ദി വയർ റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ രാജ്യസഭാ എംപി പരി മൾ നത്വാനിയുടെ ബന്ധു രാജേഷ് ഖാണ്ഡ്വാലയുടെ ധനകാര്യ സ്ഥാപനത്തിൽനിന്നു 15.78 കോടി രൂപ വായ്പ ജയ് ഷായുടെ കമ്പനിക്കു ലഭിച്ചു. എന്നാൽ, ഒരു വർഷത്തിനു ശേഷം, 2016 ഒക്ടോബറിൽ 1.4 കോടി രൂപയുടെ നഷ്ടത്തിലാണെന്നു കാണിച്ച് ജയ് ഷാ കമ്പനിയുടെ പ്രവർത്തനം നിർത്തിവച്ചു.
കാർഷിക ഉത്പന്നങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസാണ് ജയ് ഷായും ഭാര്യ സോന ഷായും ഓഹരിയുടമകളായ ടെന്പിൾ എന്റർപ്രൈസസ് നടത്തുന്നത്. ഏഴ് കോടി രൂപ വാർഷിക വരുമാനമുണ്ടായിരുന്ന സമയത്താണു ഖാണ്ഡ്വാലയുടെ വായ്പ ലഭിച്ചതെന്നും ഈ സമയത്താണു കന്പനിക്ക് അസ്വാ ഭാവിക വരുമാനവളർച്ചയുണ്ടായതെന്നും വയർ റിപ്പോർട്ടിൽ പറയുന്നു.