ദുര്‍ഗ്ഗാദേവിയുടെ ഭക്തയായ സ്ത്രീ സ്വന്തം നാവു മുറിച്ചു ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. മധ്യപ്രദേശിലാണ് 45 വയസ്സുള്ള സ്ത്രീ സാമാന്യബുദ്ധിക്ക് നിരക്കാത്ത ഈ കൃത്യം ചെയ്തത്. തൊട്ടു പിന്നാലെ ഇവർ ബോധരഹിതയായി നിലത്തു വീണു. ദേവിയുടെ ഭക്തയായ ഗുഡ്ഡി തോമറാണ് സ്വന്തം നാവ് മുറിച്ചെടുത്തത്.
തര്‍സാമ ഗ്രാമത്തിലെ ബിജാസെന്‍ മാതാ ക്ഷേത്രത്തിലാണ് ഇവര്‍ ശരീരഭാഗം സമര്‍പ്പിച്ചത്. ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകള്‍ തോമറെ പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ഇവര്‍ ചികിത്സ തേടിവരികയാണ്. ഭക്തിയും വിശ്വാസവും തലയ്ക്ക് പിടിച്ചതോടെയാണ് സ്ത്രീ ഈ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.അതേസമയം നാവ് മുറിച്ചത് മാറ്റാരുടേയും പ്രേരണ കൊണ്ടല്ലെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ നാവ് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞോ എന്ന വിവരം ലഭ്യമല്ല. തങ്ങളുടെ വിവാഹം കഴിഞ്ഞത് മുതല്‍ ഭാര്യ എല്ലാ ദിവസവും രണ്ട് നേരെ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. മൂന്ന് മക്കളും ഈ ദമ്പതികള്‍ക്കുണ്ട്.
ഇത്തരമൊരു കാര്യം ആദ്യമായി നടന്ന സംഭവമല്ല 2016 ൽ പതിനൊന്നു വയസ്സുകാരി പെൺകുട്ടി സ്വന്തം നാക്ക് കത്തി ഉപയോഗിച്ച് മുറിച്ചു ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിലെ ശിവഭഗവതി ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു.ഭക്തിയുടെയും വിശ്വസത്തിന്റെയും പേരിൽ മനുഷ്യർ വിവേകമില്ലാത്ത യുക്തിഹീനമായ കാര്യങ്ങൾ ചെയ്യുമ്പോൾ ലജ്ജിച്ചു തല താഴ്ത്താതെ തരമില്ല.