രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വീണ്ടും തെറ്റി. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ “മോഹൻലാൽ കരംചംന്ദ് ഗാന്ധി’യാക്കിയായിരുന്നു മോദിയുടെ പ്രസംഗം. ഗാന്ധിജി നേതൃത്വം നൽകിയ ചന്പാരൻ സത്യാഗ്രഹത്തിന്റെ 100-ാം വാഷികാഘോഷ വേദിയിലായിരുന്നു മോദിയുടെ നാക്കുപിഴയെന്ന് ജൻതാ കി റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ബിഹാറിലെ മോത്തിഹാരിയിൽ ഭോജ്പുരിയിൽ സംസാരിച്ചു തുടങ്ങിയ മോദി മെല്ലെ ബിഹാറി ഹിന്ദിയിലേക്കു തിരിഞ്ഞു. ഇതിനിടെയാണ് പ്രധാനമന്ത്രിക്കു നാക്കുപിഴച്ചത്.”മോഹൻലാൽ’ കരംചന്ദ് ഗാന്ധിയെ മഹാത്മ ആക്കിയതും ബാപ്പു ആക്കിയതും ബിഹാറായിരുന്നു എന്നാണ് മോദി പ്രസംഗിച്ചത്. ഇത് മൂന്നാം തവണയാണ് മോദിക്കു ഗാന്ധിജിയുടെ പേരിൽ പിഴയ്ക്കുന്നത്. മോദിയുടെ “പിഴച്ച’ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2013ൽ ജയ്പൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോൾ മോഹൻദാസിനുപകരം മോഹൻലാൽ എന്നാണ് നരേന്ദ്ര മോദി ഉച്ചരിച്ചത്. 2014 സെപ്റ്റംബറിൽ അമേരിക്കയിലെ മാഡിസൻ സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലും മോദിക്ക് സമാന പിഴവ് സംഭവിച്ചു. ഇതിനുപിന്നാലെയാണ് മോത്തിഹാരിയിലും മോദിക്കു പിഴച്ചത്.
മോദിക്കു നാക്ക് പിഴച്ചു; മഹാത്മ ഗാന്ധിയെ മോഹൻലാൽ ആക്കി
RELATED ARTICLES