സിനിമശാലയിൽ അമ്മയെന്ന് സംശയിക്കുന്ന സ്ത്രീയുടെ ഒത്താശയോടെ പത്തു വയസ്സുകാരിയെ മധ്യവയസ്കന് പീഡിപ്പിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി പോലീസ് പിടിയിലായി. രക്ഷപെടാനുള്ള ശ്രമത്തിനിടെ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പൊലീസിന് കൈമാറും. കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു എടപ്പാള്‍ ചങ്ങരംകുളം തിയറ്ററിനകത്ത് ക്രൂരമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആദ്യം തിയറ്ററിലെത്തിയത് സ്ത്രീയും കുട്ടിയുമായിരുന്നു. തുടര്‍ന്ന് ആഡംബര കാറില്‍ എത്തിയ മധ്യവയസ്കന് തിയറ്ററിനകത്ത് പെണ്‍കുട്ടിയുടെ അടുത്തായി ഇരുന്ന് രണ്ട് മണിക്കൂറോളം പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇയാളുടെ കെ.എല്‍. 46ജി 240 നമ്ബര്‍ ബെന്‍സ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏപ്രില്‍ 26ന് സി.സി.ടി.വി ദൃശ്യങ്ങളടക്കം നല്‍കി തിയറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈനും പൊലീസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി മൂന്നാഴ്ചയായിട്ടും പൊലീസിെന്റ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നതായി സൂചനയുണ്ട്. സംഭവം വിവാദമായതോടെയാണ് പൊലീസ് വേഗത്തില്‍ നടപടി സ്വീകരിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സിനിമശാലയിൽ പത്തു വയസ്സുകാരിയെ മധ്യവയസ്കന് പീഡിപ്പിച്ചു
RELATED ARTICLES