ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ മില്ലില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു. രണ്ടു പേര്‍ സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്. അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ്ദുരന്തമുണ്ടായത്. മില്ലിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ എസ്.പി ജി അശോക് കുമാര്‍ പറഞ്ഞു. മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പിനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്.
സ്റ്റീല്‍ മില്ലില്‍ വിഷവാതകം ചോര്‍ന്ന് 6 പേർ മരിച്ചു
RELATED ARTICLES