പരാതി വ്യാജമാണെന്നും തെറ്റുചെയ്തിട്ടില്ലെന്നും ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിക്കാത്തത് തെറ്റുചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണെന്നും പീഡന പരാതിയില്‍ കേസില്‍ ഉള്‍പ്പെട്ട ഫ്രാേങ്കാ മുളക്കല്‍ ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നും ജലന്ധറില്‍ ഒളിച്ചു താമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കേരള പൊലീസ് ഇതുവരെ തന്നെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണ സംഘം ജലന്ധറില്‍ എത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കും. ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയെന്നത് തെന്റകൂടി ഉത്തരവാദിത്തമാണ്. നിരപരാധിയാണെന്ന് താന്‍ പറഞ്ഞാല്‍ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 2016ല്‍ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെക്കുറിച്ച് മറ്റൊരു സ്ത്രീ പരാതി നല്‍കിയിരുന്നു. തെന്റ കുടുംബം നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കന്യാസ്ത്രീക്കെതിരെയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഇൗ ആരോപണം ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ ’16 വരെ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പെങ്കടുത്തിരുന്നു. തെന്റ 25ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറില്‍ എെന്റ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പെങ്കടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഇൗ പരിപാടികളില്‍ പെങ്കടുക്കുമായിരുന്നോ. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ല. സഭയുമായി ബന്ധെപ്പട്ട തര്‍ക്കങ്ങളാണ് ഇതിനു പിന്നിലെന്നും കരുതുന്നില്ല. വധഭീഷണിയുണ്ടെന്ന് കാട്ടി താന്‍ കേരളത്തിലും ജലന്ധറിലും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇൗ പരാതികളില്‍ പേര് പരാമര്ശിച്ചിരുന്നവരാണ് ഇപ്പോള്‍ തനിക്കെതിരെ മൊഴി നല്കിയ കന്യാസ്ത്രീകള്‍. ബിഷപ് സ്ഥാനത്തുനിന്ന് മാറിനിന്ന് അേന്വഷണത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.