പശുവിന്റെ പേരിൽ രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ജാർഖണ്ഡിൽ പശു മോഷ്ടാക്കളെന്നാരോപിച്ച് ആൾകൂട്ടം രണ്ടു പേരെ അടിച്ചുകൊന്നു. ജാർഖണ്ഡിലെ ഗോഡജില്ലയിലായിരുന്നു സംഭവം.ഗ്രാമത്തിൽ രാത്രിയിലെത്തിയ അഞ്ചംഗ സംഘം 13 പോത്തുകളെ മോഷ്ടിച്ചു. ശബ്ദം കേട്ട് ഉണർന്ന ചിലയാളുകൾ മോഷ്ടാക്കളെ കാണുകയും ബഹളംവച്ച് ഗ്രാമത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. ഗ്രാമവാസികൾ കവർച്ചക്കാരിൽ രണ്ടു പേരെ പിന്തുടർന്ന് പിടികൂടി. ഇവരെ കെട്ടിയിട്ടാണ് ആൾകൂട്ടം മർദിച്ചത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രദേശത്ത് അടുത്ത സമയത്ത് കന്നുകാലി മോഷണം തുടർക്കഥയായിരുന്നു. ഇതിൽ നാട്ടുകാർ പ്രകോപിതരായിരുന്നു. പിടിയിലായ രണ്ടു പേരെ മുളയുടെ വടികൊണ്ടാണ് അടിച്ചത്. ജാർഖണ്ഡിൽ ഇത്തരത്തിലെ ആദ്യത്തെ സംഭവമാണ്.