Saturday, April 20, 2024
HomeKeralaഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചു പി ജെ കുര്യൻ

ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചു പി ജെ കുര്യൻ

ജനകീയ നേതാവെന്ന പരിവേഷമുള്ള ഉമ്മന്‍ ചാണ്ടി നയിച്ച മൂന്നു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്നോട്ടടിക്കുകയാണ് ചെയ്തതെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. എ.കെ. ആന്‍റണിയുടെ തണലിലാണ് ഉമ്മന്‍ ചാണ്ടിക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി നയിച്ച മുന്നു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിെന്‍റ സീറ്റ് മറ്റെല്ലാ തെരഞ്ഞെടുപ്പിനേക്കാളും കുറവായിരുന്നു. ജയിച്ച തെരഞ്ഞെടുപ്പിലാകെട്ട, കേവല ഭൂരിപക്ഷത്തേക്കാള്‍ രണ്ടു സീറ്റ് മാത്രമായിരുന്നു കൂടുതല്‍. ഇപ്പോഴുള്ളത് 22 സീറ്റ്. എ.കെ. ആന്‍റണിയും കെ. കരുണാകരനും നേതൃത്വം നല്‍കിയ കാലത്ത് യു.ഡി.എഫിന് 85നു മുകളില്‍ സീറ്റു കിട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നും പി.ജെ. കുര്യന്‍ തുറന്നടിച്ചു. തന്നെയും പി.സി. ചാക്കോയെയും വെട്ടിനിരത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിെന്‍റ രാജ്യസഭ സീറ്റ് താലത്തിലാക്കി കേരള കോണ്‍ഗ്രസിന് ഉമ്മന്‍ ചാണ്ടി വെച്ചുനീട്ടിയത്. വി.എം. സുധീരന്‍ പറഞ്ഞതുപോലെ താനും കോണ്‍ഗ്രസില്‍ ഗ്രൂപ്പിനു പുറത്താണ്. അതാണു പ്രശ്നം. ഗ്രൂപ്പിന് അകത്തായിരുന്നപ്പോള്‍ ഒതുക്കാന്‍ ശ്രമിച്ചു. പുറത്തായപ്പോള്‍ രാഷ്ട്രീയത്തില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. വേണ്ടിവന്നാല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. എതിര്‍ക്കുന്നവരെയും ‘യെസ്’ മൂളാത്തവരെയും വെട്ടിവീഴ്ത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രീതി. തനിക്ക് ചില സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമുള്ള ആരോപണമാണത്. താന്‍ ഉമ്മന്‍ ചാണ്ടിയുടെ സഹായം പറ്റിയിട്ടില്ല. ആ സഹായം എന്താണെന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിയെ കുര്യന്‍ വെല്ലുവിളിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പി.സി. വിഷ്ണുനാഥിനെയും കുര്യന്‍ കടന്നാക്രമിച്ചു. താന്‍ ജനകീയനല്ലെന്ന് പറയുന്ന യുവനേതാവ്, യു.ഡി.എഫിെന്‍റ സ്ഥിരം സീറ്റായിരുന്ന ചെങ്ങന്നൂര്‍ രണ്ടു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫിനു കാഴ്ചവെച്ചയാളാണ്. എല്‍.ഡി.എഫ് സീറ്റായിരുന്ന മാവേലിക്കര അഞ്ചുതവണ യു.ഡി.എഫില്‍ നിലനിര്‍ത്തിയത് താനാണ്. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയത് പാര്‍ട്ടിവിരുദ്ധ നടപടിയാണ്. അത് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം വര്‍ധിപ്പിക്കും.താന്‍ ബി.ജെ.പിയോട് മമത കാട്ടിയെന്ന് പ്രചരിപ്പിക്കുന്നവര്‍ രാജ്യസഭ ചട്ടങ്ങളും നടപടിക്രമങ്ങളും അറിയാത്തവരാണ്. തെന്‍റ റൂളിങ് ആര്‍ക്കും പരിശോധിക്കാം. ഏതെങ്കിലും ഒരു കക്ഷിയെ സഹായിക്കാന്‍ ചട്ടം തെറ്റിച്ച്‌ തീരുമാനമെടുത്തെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. പ്രതികാര രാഷ്ട്രീയം, ഗ്രൂപ്പിസം, പ്രധാന തീരുമാനങ്ങളില്‍ കൂട്ടായ ചര്‍ച്ച നടത്താതിരിക്കല്‍ എന്നിവ കേരളത്തില്‍ കോണ്‍ഗ്രസിെന്‍റ ശാപമാണ്. ഇത് അവസാനിക്കണം. ഒരു സ്ഥാനത്തിനും വേണ്ടിയല്ല, പാര്‍ട്ടി നന്നാകാന്‍ വേണ്ടിയാണ് താന്‍ ഇതു പറയുന്നതെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കെ.പി.സി.സിയില്‍ പരിഹാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments