തട്ടിക്കൊണ്ടുപോയെന്നു കെട്ടുകഥയുണ്ടാക്കിയ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു

0
13

10 മണിക്കൂറോളം നീണ്ട നാടകം!!!

നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് കെട്ടുകഥയുണ്ടാക്കിയ എയര്‍ലൈന്‍ വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പാലക്കാട് സ്വദേശിനിയാണ് പോലീസിനെ മണിക്കൂറുകളോളം വട്ടംകറക്കിയത്. 10 മണിക്കൂറോളം നീണ്ട നാടകത്തിനൊടുവില്‍ സ്വയം വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ എറണാകുളം നോര്‍ത്ത് പോലീസ് പാലക്കാട്ടെു ചെന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുഹൃത്തിനോടു കടംവാങ്ങിയ 30,000 രൂപ തിരികെക്കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ചയെന്ന കള്ളക്കഥ മെനഞ്ഞത്. എയര്‍െലെന്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് ഇന്നലെ പരീക്ഷയായിരുന്നു. രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥിനി തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് അധ്യാപികയുടെ ഫോണിലേക്ക് മെസേജ് അയച്ചു. ഒരു സ്ത്രീയുള്‍പ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയെന്നും കൈയിലുണ്ടായിരുന്ന 30,000 രൂപ തട്ടിയെടുത്തെന്നുമായിരുന്നു സന്ദേശം. പരീക്ഷയായതിനാല്‍ ഓഫാക്കി വച്ചിരുന്ന മൊെബെല്‍ ഫോണ്‍ അധ്യാപിക ഇടവേള സമയത്ത് ഓണിയപ്പോഴാണ് സന്ദേശം കണ്ടത്.
വിദ്യാര്‍ഥിനി അപകടത്തില്‍പ്പെട്ടെന്നു ഭയന്ന് ഇക്കാര്യം ഉടന്‍ മറ്റ് അധ്യാപകരെ അറിയിച്ചു. കൊച്ചി സിറ്റി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.പെണ്‍കുട്ടി അടുപ്പക്കാരനായ ഒരു യുവാവിനെ ഫോണ്‍ ചെയ്തതായി മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതിരപ്പിള്ളിയില്‍ ചെന്നിരുന്നെന്നും അവിടെ ടൂറിസ്റ്റ് പോലീസിന്റെ പക്കല്‍നിന്ന് 100 രൂപ വാങ്ങിയെന്നും മനസിലായി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടി വീട്ടിലെത്തിയതായി സന്ദേശം ലഭിച്ചത്.