Friday, March 29, 2024
HomeNationalകേജരിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്; മോദിക്കു കത്തു നല്‍കി

കേജരിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്; മോദിക്കു കത്തു നല്‍കി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്നിവാസ് ധര്‍ണ നാലു ദിവസം പിന്നിടുന്പോഴും പ്രശ്ന പരിഹാരത്തിന് ഇടപെടാതെ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും കേന്ദ്ര സര്‍ക്കാരും. മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച നടത്താന്‍ പോലും ലഫ്. ഗവര്‍ണര്‍ തയാറായിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സമരം അവസാനിപ്പിക്കുന്നതിനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നല്‍കി. നിരാഹാര സമരത്തിലുള്ള മന്ത്രി സത്യേന്ദ്ര ജെയിന്‍റെ ഷുഗര്‍ നില അപകട നിലയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡല്‍ഹി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെടുന്നതിനെതിരേയും മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണ നടത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര നടപടിക്കുമെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടന്‍ കമല്‍ഹാസനും രംഗത്തെത്തി. അതേസമയം, സമരം നടത്തുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനുമെതിരേ ബിജെപി മുഖ്യമന്ത്രി ഓഫീസിനു മുന്പില്‍ നടത്തുന്ന ധര്‍ണ കൂടുതല്‍ ശക്തമാക്കി. മുഖ്യമന്ത്രിയുടെ സമരത്തിനെതിരേ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്നു ഡല്‍ഹി ഹൈക്കോടതിയും അറിയിച്ചു. ലഫ്. ഗവര്‍ണറുടെ ഒൗദ്യോഗിക വസതിയായ രാജ്നിവാസിന്‍റെ സന്ദര്‍ശക മുറിയിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. നാലു മാസമായി ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക, റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക തുടങ്ങിയവയാണ് ആവശ്യം. കുത്തിയിരിപ്പ് സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് നാലു ദിവസമായി രാജ്നിവാസിലേക്കു മാറിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments