വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ സഹപ്രവർത്തകൻ നിഷ്കരുണം വെട്ടിനുറുക്കി കൊന്നു. സഹപ്രവര്‍ത്തകനായ ചെറുപ്പക്കാരൻ അരിവാള്‍ ഉപയോഗിച്ചാണ് വെട്ടി നുറുക്കി കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 40 വെട്ടുകള്‍ ഏറ്റതായി കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു രാജ്യത്തെ നടുക്കിയ ദാരുണമായ സംഭവം നടന്നത് . ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സുപ്രിയ ജയ്ന്‍ (24) ആണു കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കമലേഷ് സാഹു എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത് . ഇയാള്‍ മുൻപ് സുപ്രിയയോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഒരാഴ്ച മുൻപ് കമലേഷ് സുപ്രിയയോടു വിവാഹാഭ്യര്‍ഥന നടത്തി. സുപ്രിയ ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം സുപ്രിയയെ പിന്തുടര്‍ന്നെത്തിയ കമലേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. 40 തവണയാണ് സുപ്രിയയ്ക്കു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുപ്രിയ ഇന്‍ഡോറിലെ ആശുപത്രിയില്‍ മരിച്ചു. കൊല നടത്തിയ കമലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിക്കു സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്ന കാലം മുതല്‍ ഇരുവരും പരിചയത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു. അതേസമയം ആധുനികവാദിയായി സുപ്രിയക്ക് നിരവധി ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായും അതുകൊണ്ടാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്നും കമലേഷ് പറഞ്ഞു. താനും അവളും പ്രണയത്തിലായിരുന്നുവെന്നും കമലേഷ് അവകാശപ്പെട്ടു. ഓഫീസിലുള്ള നിരവധി ആണ്‍ സുഹൃത്തുക്കളുമായി അവള്‍ സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ സഹപ്രവർത്തകൻ നിഷ്കരുണം വെട്ടിനുറുക്കി കൊന്നു
RELATED ARTICLES