ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഇന്ന് അയോധ്യയിൽ. അയോധ്യ പ്രശ്നങ്ങൾക്കു പരിഹാരം തേടിയാണ് രവിശങ്കറിന്‍റെ സന്ദർശനം. അതേസമയം പ്രശ്നപരിഹാരത്തിനായി സ്വയം രംഗത്തിറങ്ങിയ രവിശങ്കറിനെതിരെ വിവിധ മുസ്‌ലിം സംഘടനകൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മുസ്‌ലിം വ്യക്തിനിയമ ബോർഡും രവിശങ്കറിനെതിരെ രംഗത്തെത്തിയിരുന്നു. രവിശങ്കറിനെ മധ്യസ്ഥത വഹിക്കാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത് സ്വീകാര്യമല്ലെന്നുമാണ് വ്യക്തിനിയമ ബോർഡിന്‍റെ നിലപാട്.
അയോധ്യ പ്രശ്നപരിഹാരത്തിനായി രവിശങ്കർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാർ വിഷയത്തിൽ കക്ഷിയല്ലെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതായാണ് സൂചന.