Friday, March 29, 2024
HomeNationalജയലളിതയുടെ മകളാണെന്ന് അവകാശവാദമുന്നയിച്ച അമൃത ഡിഎന്‍എ ടെസ്റ്റിന് വിധേയയാകും

ജയലളിതയുടെ മകളാണെന്ന് അവകാശവാദമുന്നയിച്ച അമൃത ഡിഎന്‍എ ടെസ്റ്റിന് വിധേയയാകും

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയ അമൃത സാരഥി ഡിഎന്‍എ ടെസ്റ്റിന് വിധേയയായേക്കും. ഹൈദരാബാദ് കേന്ദ്രീകിച്ചുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലാര്‍ ബയോജിയാണ് അമൃതയെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിതയുടെ മകളാണെന്ന് തെളിയിക്കുന്നതിനായി തന്നെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണന്നാവശ്യപ്പെട്ട് ആമൃത കോടിതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് ഈ മാസം 25ന് കോടതി പരിഗണിക്കുന്നുണ്ട്.ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭർത്താവ് സാരഥിയുമാണ് അമൃതയെ വളർത്തിയത്. എന്നാൽ സാരഥിയും ഷൈലജയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാർച്ചിൽ സാരഥി മരിക്കുന്നതിനു മുമ്പായി താൻ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്.ബന്ധുക്കളായ ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവരും അമൃതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജയലളിതയ്ക്ക് ഒരു മകള്‍ ജനിച്ചിരുന്നെന്ന് അവരുടെ അര്‍ദ്ധ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. തന്റെ വല്യമ്മയാണ് ആ കുട്ടിയെ വളര്‍ത്തിയിരുന്നതെന്നും ജയലളിതയുടെ പിതാവിന്റെ സഹോദരി പുത്രിയായ ലളിത വെളിപ്പെടുത്തി. 1980 ആഗസ്ത് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂര്‍ വസതിയില്‍ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാല്‍ ജയലളിത പ്രസവിച്ച വിവരം വീട്ടുകാര്‍ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ വളര്‍ത്താനായി ബന്ധുവായ ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നു – അമൃത പറയുന്നു. ജയലളിത അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശശികലയും കൂട്ടരും അതിന് അമൃതയെ അനുവദിച്ചിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments