മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച നടന്നിട്ട് സംഭവം ഇന്ന് ഒരു വര്‍ഷം തികയുന്നു. 2017 ഫെബ്രുവരി 17-ന് രാത്രി ഒമ്പതരയോടെ ദേശീയപാതയില്‍ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത്.
സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു നടി. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചു എന്ന വ്യാജേന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോകുകയും കളമശ്ശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം നടിയുടെ വാഹനത്തിലെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍, നടിയെ കാക്കനാടിനടുത്ത് പടമുകളില്‍ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു. സംഭവം അറിഞ്ഞ് എത്തിയ പോലീസിന് ഡ്രൈവര്‍ മാര്‍ട്ടിനില്‍ സംശയം തോന്നി ചോദ്യം ചെയ്തതില്‍ നിന്നാണ് പള്‍സര്‍ സുനി അടക്കമുള്ളവരുടെ വിവരങ്ങള്‍ ലഭിക്കുന്നത്.
തുടര്‍ന്ന് ഒളിവില്‍ പോയ പള്‍സര്‍ സുനി എറണാകുളം സി.ജെ.എം. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ഫെബ്രുവരി 23-ന് പോലീസിന്റെ പിടിയിലായി. പള്‍സര്‍ സുനി അടക്കമുള്ളവരെ പ്രതിയാക്കി പോലീസ് അന്വേഷണമാരംഭിച്ചു. കൂടുതല്‍ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവര്‍ പ്രതികളായത്.
നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പള്‍സര്‍ സുനിക്കെതിരേയുള്ള കേസ്. ദിലീപ് അറസ്റ്റിലായി ജയിലില്‍ കിടന്നതും മലയാള നടിമാരുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടതും ഉള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ ഇതിനെത്തുടര്‍ന്ന് സിനിമാ ലോകത്തുണ്ടായി. ക്രൂരമായ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് മോചനം നടി പുതുജീവിതത്തിലേക്കു പ്രവേശിക്കാന്‍ നടിക്കു കഴിഞ്ഞു. വിചാരണയ്ക്കായി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ് കേസ് ഇപ്പോള്‍.