യേശുദാസുമായി ശബ്ദസാമ്യമുള്ള അഭിജിത്തിന് അവാര്‍ഡ് നിഷേധിക്കപ്പെട്ട സംഭവം

0
8

അഭിജിത്ത് വിജയന്‍ എന്ന ഗായകന്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. യേശുദാസിെന്‍റ ശബ്ദ സാമ്യമായിരുന്നു അഭിജിത്ത് എന്ന ഗായകനെ ആദ്യം ശ്രദ്ധേയനാക്കിയത്. തെന്‍റ ശബ്ദത്തിെന്‍റ ഇൗ സ്വാഭാവിക സവിശേഷത പക്ഷെ അഭിജിത്തിെന്‍റ ജീവിതത്തിലെ വലിയ നഷ്ടത്തിനു വഴി വെക്കുകയായിരുന്നു. അഭിജിത്ത് യേശുദാസിനെ അനുകരിക്കുകയാണെന്ന് ആരോപിച്ച്‌ സംസ്ഥാന അവാര്‍ഡ് ഇൗ യുവഗായകന് നിഷേധിക്കപ്പെട്ടിരുന്നു.’മായാനദി’ എന്ന ചിത്രത്തിലെ ഷഹബാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’എന്ന ഗാനവും ഭയാനകം എന്ന ചിത്രത്തില്‍ അഭിജിത്ത് ആലപിച്ച ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’എന്ന ഗാനവുമായിരുന്നു പ്രധാനമായും അന്തിമ റൗണ്ട് മത്സരത്തിലെത്തിയത്. എന്നാല്‍ അഭിജിത്ത് പാടിയ പാട്ടിെന്‍റ ശബ്ദത്തിനുടമ യേശുദാസ് ആണെന്നായിരുന്നു ജൂറിയുടെ ധാരണ. എന്നാല്‍ പിന്നീടാണ് ഗായകന്‍ അഭിജിത്ത് ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ യേശുദാസിനെ അനുകരിക്കുകയായിരുന്നുവെന്ന് കാരണം പറഞ്ഞ് പുരസ്കാരം ഷഹബാസ് അമന് നല്‍കുകയായിരുന്നു. എന്നാല്‍ ഇൗ നടപടി ജൂറിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവെച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി ആളുകള്‍ അഭിജിത്തിന് പിന്തുണയുമായി രംഗത്തു വന്നു. ഇതിനിടെ രാജ്യാന്തര അംഗീകാരം അഭിജിത്തിനെ തേടിയെത്തി. മികച്ച ഗായകനുള്ള ഇത്തവണത്തെ ടൊറേന്‍റാ അന്താരാഷ്ട്ര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് അഭിജിത്തിനായിരുന്നു ലഭിച്ചത്. ഇതോടെ മലയാള ചലച്ചിത്ര ലോകത്ത് ഇരിപ്പുറപ്പിക്കുകയാണ് ഇൗ യുവഗായകന്‍.അഭിജിത്തിന് പുരസ്കാരം നിഷേധിക്കപ്പെട്ട ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം.