ശബരിമല: കടുത്ത സംഘർഷങ്ങളും ആക്രമണങ്ങളും
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കടുത്ത സംഘർഷങ്ങളും ആക്രമണങ്ങളും. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. സമാധാന സമരം എന്ന പേരില്‍ സംഘ പരിവാര്‍ സംഘടനകള്‍ നിലയ്ക്കലിലടക്കം വലിയ തോതിലുള്ള അക്രമം നടത്തിയിരുന്നു.
ന്യൂസ് ചാനലുകളുടെ വാഹനങ്ങൾ തല്ലി തകര്‍ത്തു
അയ്യപ്പഭക്തര്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിനെതിരെയും ശക്തമായ കല്ലേറടക്കമായിരുന്നു സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ മുതല്‍ തന്നെ നിലയ്ക്കലിലേക്കെത്തിയിരുന്ന നിരവധി വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നത്. മാധ്യമ സംഘത്തിന്റെയും പൊലീസിന്റെയും വാഹനമടക്കം തല്ലിത്തകര്‍ക്കുകയായിരുന്നു. അക്രമികള്‍ ന്യൂസ് ചാനലുകളുടെ വാഹനങ്ങൾ തല്ലി തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി.
വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു
രാവിലെ ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്‌എസുകാര്‍ തടഞ്ഞത്. അതേസമയം, സമരം ചെയ്ത അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് നീക്കം ചെയ്തത്. ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ യുവതിയെയും കുടുംബത്തെയും ഇവര്‍ തടഞ്ഞിരുന്നു. ഇവരെ പമ്പയ്ക്കപ്പുറത്തേക്കു പൊലീസ് കടത്തിവിട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്നാലെയെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്.
കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി
വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ഇതിനിടെ, ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച ഹര്‍ത്താലെന്ന് ശബരിമല കര്‍മസമിതി
അതേസമയം ശബരിമല കര്‍മസമിതി വ്യാഴാഴ്ച ഹര്‍ത്താലിനു ആഹ്വാനം നല്‍കി. സമരത്തിനെതിരെ ഉണ്ടായ പോലീസ് നടപടിക്കെതിരെയാണ് ഹര്‍ത്താലെന്ന് ശബരിമല കര്‍മസമിതി വ്യക്തമാക്കി . നേരത്തെ ശബരിമല സംരക്ഷണസമിതി ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു സംരക്ഷണ സമിതിയുടെ ആവശ്യം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ ബുധനാഴ്ച വ്യാപക അക്രമമാണ് അരങ്ങേറിയത്. നിലയ്ക്കലിലും പമ്പയിലുമാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. മാധ്യമ വാഹനങ്ങള്‍ക്കു നേരെയും വ്യാപക കല്ലേറും അക്രമവുമാണ് അരങ്ങേറിയത്. കെഎസ്ആര്‍ടിസി ബസിന് നേരെയും അക്രമമുണ്ടായി.