Thursday, April 18, 2024
HomeKeralaശബരിമല: കല്ലേറിൽ പോലീസ് വാഹനം  കൊക്കയിലേക്കു മറിഞ്ഞു പൂര്‍ണമായും തകര്‍ന്നു

ശബരിമല: കല്ലേറിൽ പോലീസ് വാഹനം  കൊക്കയിലേക്കു മറിഞ്ഞു പൂര്‍ണമായും തകര്‍ന്നു

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധക്കാരുടെ കല്ലേറില്‍ ഇലവുങ്കലില്‍  പോലീസ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് എസ്പിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനം പൂര്‍ണമായും തകര്‍ന്നു. അക്രമികള്‍ ഏഴ് കെഎസ്‌ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞുതകര്‍ത്തു. മാധ്യമം പത്രത്തിന്‍റെ വാഹനം അടിച്ചും എറിഞ്ഞും തകര്‍ത്തു. പ്രതിഷേധ സമരത്തില്‍ ബുധനാഴ്ച രാവിലെയും വ്യാപക അക്രമമാണ് അരങ്ങേറിയത്.

നിലയ്ക്കലിലും പമ്പയിലുമാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ സമരാനുകൂലികള്‍ ശാരീരികമായി അക്രമിച്ചു. മൂവായിരത്തോളം വരുന്ന സമരക്കാര്‍ സമരപന്തലിലേക്ക് ഇരച്ചു കയറുകയും വഴി തടയുകയുമായിരുന്നു. പിന്നീട് പോലീസ് വാഹനങ്ങള്‍ക്കു നേരെയും മാധ്യമ വാഹനങ്ങള്‍ക്കു നേരെയും വ്യാപക കല്ലേറും അക്രമവുമാണ് അരങ്ങേറിയത്. കെഎസ്‌ആര്‍ടിസി ബസിന് നേരെയും അക്രമമുണ്ടായി. ശബരിമലയില്‍ അയ്യപ്പഭക്തരുടെ പേരില്‍ ആര്‍എസ്‌എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

അക്രമം ഒരുകാരണവശാലും അനുവദിക്കില്ലെന്നും പോലീസ് കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായി അക്രമം നടത്തുന്ന ആര്‍എസ്‌എസ് ക്രിമിനലുകള്‍ ഇതിന്‍റെ ഉത്തരവാദിത്വം അയ്യപ്പ ഭക്തന്‍മാരുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ആര്‍എസ്‌എസിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് അക്രമം അരങ്ങേറുന്നത്. പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. ആര്‍എസ്‌എസുകാരുടെ രാഷ്ട്രീയം ശബരിമലയ്ക്കു പുറത്തുമതിയെന്നും മന്ത്രി പറഞ്ഞു. അയ്യപ്പഭക്തനു ശാന്തമായ അന്തരീക്ഷത്തില്‍ ക്ഷേത്രദര്‍ശനത്തിനു അവസരം നല്‍കണം. അക്രമങ്ങളില്‍നിന്നും ദയവുചെയ്തു പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments