Thursday, March 28, 2024
HomeCrime800 കോടിയിലേറെ വായ്പയുമായി റോട്ടോമാക് പേന കമ്പനി ഉടമ മുങ്ങി

800 കോടിയിലേറെ വായ്പയുമായി റോട്ടോമാക് പേന കമ്പനി ഉടമ മുങ്ങി

രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു ബാങ്ക് തട്ടിപ്പു കഥ കൂടി പുറത്തു വരുന്നു. അഞ്ചു ബാങ്കുകളില്‍ നിന്നെടുത്ത 800 കോടി രൂപയിലേറെ വരുന്ന വായ്പ തിരിച്ചടയ്ക്കാതെ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി മുങ്ങി. യൂണിയന്‍ ബാങ്കില്‍ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയും കടമെടുത്താണ് കോത്താരി അപ്രത്യക്ഷനായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വായ്പാതുകയോ പലിശയോ ഇയാള്‍ അടച്ചിട്ടില്ല. ഒരാഴ്ചയായി ഇയാളെ കാണാനുമില്ല. കാണ്‍പൂര്‍ സിറ്റി സെന്ററിലെ കോത്താരിയുടെ ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇനിയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇയാള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്.
ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ബാങ്കുകള്‍ കോത്താരിക്ക് വായ്പ അനുവദിച്ചത് എന്നാണ് റിപോര്‍ട്ടുകള്‍. നിരവ് മോദി നടത്തിയതിന് സമാനമായ മറ്റൊരു ബാങ്ക് തട്ടിപ്പാണ് കോത്താരിയും നടത്തിയിട്ടുള്ളതെന്നാണ് സൂചന.
നാല്‍പ്പത്തഞ്ച് വര്‍ഷത്തോളം റോട്ടോമാക് പേനകളുടെ ഉല്‍പാദകരായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു കോത്താരി.
കേന്ദ്ര വാണിജ്യ മന്ത്രാലയവും ഇന്ത്യയിലെ കയറ്റുമതി സംഘടനകളുടെ ഫെഡറേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മികച്ച എക്‌സ്‌പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട് കോത്താരി. റോട്ടോമാക് എക്‌സ്‌പോര്‍ട്സ്, കോത്താരി ഫുഡ്‌സ് ആന്‍ഡ് ഫ്രാഗ്രന്‍സസ്, മോഹന്‍സ്റ്റീല്‍സ്, ക്രൗണ്‍ അല്‍ബ റൈറ്റിങ് ഇന്‍സ്ട്രുമെന്റ്‌സ്, റേവ് ഇന്‍വെസ്റ്റ് മെന്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായിരുന്ന കോത്താരിക്ക്് ലഖ്‌നൗ, അഹമ്മദാബാദ്, ഡെറാഡൂണ്‍, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുമുണ്ട്.
600 കോടിയുടെ വണ്ടിച്ചെക്ക് കേസ് ഇയാളുടെ പേരിലുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഇയാളുടെ മൂന്ന് വീടുകള്‍ ലേലം ചെയ്യാന്‍ അലഹബാദ് ബാങ്ക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എ്ന്നാല്‍ ഇയാളുടെ സ്വാധീനത്തെത്തുടര്‍ന്ന് പ്രദേശത്തെ ആരും തന്നെ ലേലവുമായി സഹകരിക്കാന്‍ തയ്യാറായില്ല.
പേനകള്‍, ആശംസാകാര്‍ഡുകള്‍, സറ്റേഷനറി വസ്തുക്കള്‍ എന്നിവയുടെ കച്ചവടത്തിലൂടെയാണ് കോത്താരി വ്യാപാര രംഗത്തേക്ക് കടക്കുന്നത്. 1973ല്‍ പുറത്തിറക്കിയ പാന്‍ പരാഗ് എന്ന ഉല്‍പന്നത്തിലൂടെയാണ് കോത്താരി ഏറെ പ്രശസ്തനായി. എണ്‍പതുകളില്‍ ഏറ്റവും വലിയ ടെലിവിഷന്‍ പരസ്യദാതാക്കളായിരുന്നു പാന്‍ പരാഗ്. റെയ്‌നോള്‍ഡ്‌സ് കമ്പനിയുടെ പ്രശസ്തമായ പേനകളോടായിരുന്നു റോട്ടോമാക്കിന്റെ പ്രധാന മല്‍സരം. സല്‍മാന്‍ഖാന്‍, റവീണ ടണ്‍ടന്‍ തുടങ്ങിയ ഒന്നാംനിര ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളിലൂടെയാണ് റോട്ടോമാക് പേന ഇന്ത്യന്‍ വിപണി പിടിച്ചടക്കിയത്. ലിക്തേ ലിക്തേ ലവ് ഹോ ജായേ എന്നായിരുന്നു റോട്ടോമാക്കിന്റെ പ്രശസ്തമായ പരസ്യവാചകം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments