റഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് മടങ്ങിയവർക്കു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം. പ്രത്യേക പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മടങ്ങിയവർക്കു നേരെയാണ് ആക്രമണമമുണ്ടായത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 23വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ താമസസ്ഥലമടക്കമുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. അതേസമയം, അക്രമി ഏതെങ്കിലും ഭീകര സംഘടനകളിൽ അംഗമല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് സുരക്ഷ കർശനമാക്കി.
ക്രിസ്ത്യൻ പള്ളിയിൽ നിന്ന് മടങ്ങിയവർക്കു നേരെ വെടിവെയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു
RELATED ARTICLES