Friday, March 29, 2024
HomeCrimeജസ്ന മരിയ ജയിംസിന്റെ തിരോധാനം; അന്വേഷണം ശരിയായ രീതിയിൽ

ജസ്ന മരിയ ജയിംസിന്റെ തിരോധാനം; അന്വേഷണം ശരിയായ രീതിയിൽ

മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പിതാവ് ജയിംസ് ജോസഫ്. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോര്‍ ജസ്ന’ സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോട്ടയം കലക്ടറേറ്റിനുമുന്നില്‍ നടത്തുന്ന നിരാഹാരസമരത്തിന് െഎക്യദാര്‍ഢ്യവുമായി എത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണത്തിെന്‍റ ആദ്യഘട്ടത്തില്‍ ഇഴച്ചിലുണ്ടായെങ്കിലും പ്രത്യേക സംഘം ചുമതലയേറ്റശേഷം എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ട്. ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചശേഷം നിരവധി ഫോണുകളും സന്ദേശങ്ങളും എത്തുന്നുണ്ട്. ബംഗളൂരുവില്‍ ജസ്‌ന എത്തിയിരുെന്നന്ന സൂചനകളെത്തുടര്‍ന്ന് അവിടെ നേരിട്ടും അന്വേഷണം നടത്തി. അത് അടിസ്ഥാനരഹിത പ്രചാരണമായിരുെന്നന്ന് മനസ്സിലാക്കാനായി. ദൂരുഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍നിന്ന് കഴിഞ്ഞമാസം 22നാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി ജസ്നയെ കാണാതായത്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചത്. സമരം നാലാംദിവസം പിന്നിട്ടപ്പോഴാണ് ജസ്നയുടെ പിതാവെത്തിയത്. മാര്‍ച്ച്‌ 22ന് രാവിലെ അമ്മായിയുടെ വീട്ടിലേെക്കന്നുപറഞ്ഞ് പോയ ജസ്ന എരുമേലിയില്‍ എത്തിയെന്ന് മാത്രമാണ് ലഭിച്ച തെളിവ്.പിന്നീട് ആന്റോ ആന്‍റണി എം.പി ബംഗളൂരുവില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണസംഘം അവിടെയെത്തി സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 15അംഗ സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments