സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട കുറ്റവാളികളെ തിരിച്ചു കൊണ്ടു വരുന്നതിനുള്ള ബില്ല് (ഫ്യൂജിറ്റീവ് എക്കണോമിക്സ് ഒഫെന്‍ഡേഴ്സ് ബില്‍ 2018) ലോക്സഭ പാസാക്കി. ബില്ലിന് അംഗീകാരം നല്‍കരുതെന്ന എന്‍.കെ പ്രേമചന്ദ്രന് എംപിയുടെ ആവശ്യം വോട്ടിനിട്ടു തള്ളിയാണ് പാസാക്കിയത്. കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുകള്‍ വിറ്റ് കടം വീട്ടുന്നതിനുള്ള അനുമതി നല്‍കുന്നതാണ് ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ല്. നൂറ് കോടിയിലധികം വീട്ടാത്ത കടമുള്ളവരുടെ കാര്യത്തിലും ഈ നിയമം ബാധകമായിരിക്കും. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ ബില്ല്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12, 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും കുടുംബാംഗങ്ങളും രാജ്യം വിട്ടതിന് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് സര്‍ക്കാര്‍ തയാറായത്.
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട കുറ്റവാളികളെ കുടുക്കാൻ ലോക്സഭ ബില്ലിന് അംഗീകാരം
RELATED ARTICLES