ബംഗാളി സ്വദേശിയായ കെട്ടിട നിർമാണ കരാറുകാരനെ മർദിച്ചവശനാക്കി പണം തട്ടിയെടുത്തു. സംഭവത്തെ തുടർന്ന് സ്ഥലത്തു നിന്ന് മുങ്ങിയ നാലംഗ സംഘത്തിലെ 3 പേരെ പൊലീസ് പൊക്കി. കടമ്പനാട് ഏഴാംമൈൽ വിനീഷ് ഭവനിൽ ബിപിൻ (22) ഏഴാംമൈൽ ഷൺമുഖ ഭവനിൽ ശരത് (18) ഏഴാംമൈൽ സുരേന്ദ്ര ഭവനിൽ അക്ഷയ് (18) എന്നിവരെ തകഴിയിലുള്ള അക്ഷയ് യുടെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതത്. ഏനാത്ത് എസ്ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പശ്ചിമ ബംഗാൾ ബാബറി പൂർ സ്വദേശിയായ കെട്ടിട നിർമാണ കരാറുകാരൻ മുജീദ് (33)നെയാണ് മർദിച്ച് അവശനാക്കി പണം കവർന്നത്. 14ന് രാത്രി 9.30 ഓടെ ഏഴാംമൈലിലുള്ള വാടക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് പോകുന്ന സ്റ്റെയറിൽ ഇരുന്ന് മുജീദിനെ നാലംഗ സംഘം മർദിച്ച ശേഷം പോക്കറ്റിലിരുന്ന 50,000തിനായിരം രൂപ എടുത്തു. മുജീദിനൊപ്പമുള്ള ബംഗാളി സ്വദേഗികളായ തൊഴിലാളികൾക്ക് പണം നൽകുന്നതിനാണ് ഇയാൾ സ്റ്റെയറിൽ ഇരുന്നത്.പണവുമായി മുങ്ങുന്നതിന് മുമ്പ് നാലാംഗ സംഘം പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് മുജീദിനെയും മുജീദിനൊപ്പമുള്ള തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവ ശേഷം തകഴിയിലെ അക്ഷയ്യുടെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇവരെ രഹസ്യവിവരത്തെ തുടർന്ന് എസ് ഐ ഗോപകുമാറും സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് കടത്ത്, വിൽപ്പന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്ക് ഉള്ളതായി പൊലീസ് പറഞ്ഞു. അടൂർ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാന്റ് ചെയ്തു.
ബംഗാളിയെ മർദിച്ചവശനാക്കി പണം തട്ടിയെടുത്ത കടമ്പനാട് സ്വദേശികൾ പോലീസ് പിടിയിൽ
RELATED ARTICLES