Wednesday, April 24, 2024
HomeKeralaപിണറായി വിജയനു പ്രധാനമന്ത്രിയെ കാണാൻ അനുവാദം കിട്ടിയില്ല

പിണറായി വിജയനു പ്രധാനമന്ത്രിയെ കാണാൻ അനുവാദം കിട്ടിയില്ല

മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നല്‍കിയില്ല. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. ഇത് നാലാം തവണയാണ് പിണറായിക്ക് മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്. കഴിഞ്ഞ ആഴ്ച കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തിനും പ്രധാനമന്ത്രി സന്ദര്‍ശാനുമതി നിഷേധിച്ചിരുന്നു. ഇതടക്കം മൂന്നു തവണയാണ് സര്‍വകക്ഷിസംഘത്തിനു സന്ദര്‍ശനാനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയെക്കണ്ട് സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടാനായിരുന്നു ‌സന്ദര്‍ശാനുമതി തേടിയത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി 14 അംഗ സംഘത്തെ അയയ്ക്കാനായിരുന്നു തീരുമാനം. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിനാണ് ആനുപാതികമായി ഏറ്റവും കുറവ് റേഷന്‍വിഹിതം ലഭിച്ചത്. 14.25 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേരളത്തിന്‍റെ ഭക്ഷ്യവിഹിതം. രണ്ടുലക്ഷം മെട്രിക് ടണ്‍ അരികൂടി അനുവദിക്കണമെന്നാണ് ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments