വീട്ടു തടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ നില ഗുരുതരമാണെന്ന് പ്രമുഖ ഡോക്യൂമെന്ററി സംവിധായകൻ ഗോപാല്‍ മേനോൻ. അവരെ മരുന്ന് നല്‍കി മയക്കി കിടത്തുകയാണെന്നും വീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്നും, പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച പുറത്തിറക്കുന്ന ‘അയാം ഹാദിയ’ എന്ന ഡോക്യൂമെന്ററിയുടെ വിശദാംശങ്ങള്‍ മാധ്യമപ്രവർത്തകരോട് വിവരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ ഹാദിയയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന്റെ കൈയില്‍ നിര്‍ണായക തെളിവുകളുണ്ട്. താന്‍ ക്രൂരമായ മർദനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ വ്യക്തമാക്കുന്ന വിഡിയോയാണ് രാഹുലിെൻറ കൈയിലുള്ളത്. ഡോക്യൂമെന്ററി നിര്‍മാണത്തിനായി രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഈ വിഡിയോകള്‍ കണ്ടെന്നും ഗോപാല്‍ മേനോൻ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛെൻറ നേതൃത്വത്തില്‍ ബി.ജെ.പി പദ്ധതി തയാറാക്കുന്നതായി മാതാവ് ഹാദിയയോടു പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറി