മധ്യപ്രദേശില്‍ വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപകന്‍ ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടുകൂടി സംഭവം വിവാദമാവുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ ദാമോയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനെ വിദ്യാര്‍ഥി മസാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. അധ്യാപകന്‍ കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ അദ്ദേഹത്തെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയോട് ടീച്ചര്‍ വസ്ത്രമഴിക്കാന്‍ പറഞ്ഞ സംഭവം ദാമോയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.സഹപാഠിയുടെ സ്‌കൂള്‍ ബാഗില്‍നിന്ന് 70 രൂപ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെക്കാണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചത് വിവാദമായത്
വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപകന്‍ ശരീരം മസാജ് ചെയ്ത സംഭവത്തിൽ അന്വേഷണം
RELATED ARTICLES