Friday, April 19, 2024
HomeKeralaസഭയുടെ പള്ളികള്‍ പൂട്ടിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

സഭയുടെ പള്ളികള്‍ പൂട്ടിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

സഭയുടെ പള്ളികള്‍ പൂട്ടിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും, നിയമനിഷേധം നടത്തിയും ക്രമസമാധാന നില തകരാറിലാക്കി അരാജകത്വം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യാക്കോബായ നേതൃത്വം നടത്തുന്ന ശ്രമം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുന്നംകുളം ഭദ്രാസനത്തില്‍പെട്ട ചേലക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതി വിധികളും വിധിനടപ്പിലാക്കണമെന്ന കോടതി ഉത്തരവും ലംഘിച്ച്‌ കേരളത്തിലെ മുഴുവന്‍ പോലീസ് വന്നാലും വകവയ്ക്കില്ലായെന്ന് വെല്ലുവിളിക്കുന്ന യാക്കോബായ നേതൃത്വത്തിന്റെ നിലപാട് അപലപനീയമാണ്. നിയമം അനുസരിക്കുന്നവരെയും, അനുസരിക്കാത്തവരെയും ഒരുപോലെ കാണുകയും നിയമനിഷേധികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. റവന്യൂ പോലീസ് അധികൃതര്‍ നിയമന ലംഘനത്തിന് ഒത്താശ ചെയ്യുകയാണ്. കോടതി വിധി നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങി കൃത്യവിലോപം കാട്ടിയാല്‍ അവര്‍ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന് ബിജൂ ഉമ്മന്‍ സൂചന നല്‍കി. അങ്കമാലി ഭദ്രാസനത്തില്‍പെട്ട കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി സംബന്ധിച്ച്‌ ഉണ്ടായ കോടതിവിധി സ്വാഗതം ചെയ്യുന്നു. അവിടെ ജനങ്ങളെ ഇളക്കിവിട്ട് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള യാക്കോബായ നേതൃത്വത്തിന്റെ ശ്രമം ഫലിക്കുകയില്ല. 1934-ലെ സഭാ ഭരണഘടന അനുസരിച്ചാണ് ആ പള്ളിയും ഭരിക്കപ്പെടേണ്ടതെന്നും, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് നിയമിച്ച വികാരി ഫാ.അഡ്വ. തോമസ് പോള്‍ റമ്ബാന് ഭരണചുമതല കൈമാറണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ചേലക്കരയിലും, കോതമംഗലത്തും, എത്രയും വേഗം കോടതി വിധി നടപ്പിലാക്കേണ്ട നിയമാനുസൃത ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയില്ലായെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments