കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യപേക്ഷ ജാർഖണ്ഡ് ഹൈക്കോടതി തള്ളി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലുവിനെ മൂന്നര വർഷത്തെ തടവിനു വിധിച്ചത്. 1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നും 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് ലാലു ജയിൽ ശിക്ഷ അനുഭവിക്കുന്നത്. 2017 ഡിസംബർ 23 തടവിലായത്. 2013ൽ ആദ്യ കുംഭകോണക്കേസിൽ ലാലുവിന് അഞ്ചു വർഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച ലാലുവിന് പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.