സ്ത്രീകളേക്കാള്‍ പശുക്കളാണ് രാജ്യത്ത് സുരക്ഷിതരെന്നു ഉദ്ദവ് താക്കറെ. ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ ആക്രമണം ശക്തമാക്കി. ഉദ്ദവ് താക്കറെ പശുവിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങളിലും ശിവസേനാ അധ്യക്ഷന്‍ ബിജെപിയെ കുറ്റപ്പെടുത്തി. ബിജെപിയുടെ ഹിന്ദുവാദം തട്ടിപ്പാണെന്നും അദ്ദേഹം തുറന്നടിച്ചു. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. എന്നുവച്ച് തെറ്റുകണ്ടാല്‍ നിശബ്ദത പാലിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഭാരതീയ ജനതയുടെ സുഹൃത്തുക്കളാണ്, ഏതെങ്കിലും പാര്‍ട്ടിയുടെ അല്ല. ഈ രാജ്യത്ത്് പശുക്കള്‍ സുരക്ഷിതരാണ്, പക്ഷേ സ്ത്രീകളുടെ അവസ്ഥ മറിച്ചാണ്. പശു സംരക്ഷണത്തിന്റെ പേരില്‍, ഒരാള്‍ ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ശ്രമിക്കുന്നതെങ്കില്‍ അത് തട്ടിപ്പാണ്. ഇത് ഹിന്ദുവാദമല്ല. ഈ ഹിന്ദുവാദത്തെ അംഗീകരിക്കാന്‍ എനിക്കു കഴിയില്ല. നമ്മു സ്ത്രീകള്‍ അരക്ഷിതരായിരിക്കുന്പോള് നിങ്ങളുടെ സംരക്ഷണം പശുക്കള്‍ക്കാണ്- ഉദ്ദവ് പറഞ്ഞു. പശുക്കളെ കശാപ്പ് ചെയ്യണമെന്ന് ശിവസേന ഒരിക്കലും പറയില്ല. പക്ഷേ, പശുക്കള്‍ക്കു സംരക്ഷണം നല്കുന്പോള് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് നാണംകെടുത്തുന്ന വസ്തുതയാണ്. നിങ്ങള്‍ ഗോമാത(പശു)യെ സംരക്ഷിക്കുന്നു. പക്ഷേ മാത(അമ്മ)യെക്കുറിപ്പ് എന്താണ് പറയാനുള്ളത്- ഉദ്ദവ് പരിഹസിച്ചു. ദേശസ്നേഹികളെയും ദേശദ്രോഹികളെയും നിശ്ചയിക്കാന്‍ ബിജെപിക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉരസലുകളും ചെളിവാരിയെറിയലുമായി മുന്നോട്ടുപോയിരുന്ന ബിജെപി-ശിവസേനാ ബന്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ബിജെപി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്കി. മുംബൈയില്‍ നടന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ പിന്തുണയ്ക്കാതെ വിട്ടുനിന്നതിനു പിന്നാലെയാണ് ശിവസേനയുമായി കൂട്ടുവെട്ടാന്‍ അമിത് ഷാ തീരുമാനിച്ചതെന്നാണു സൂചന. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെയും ശിവസേന പ്രശംസിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഒറ്റയ്ക്കുള്ള മത്സരത്തിനു തയാറെടുക്കാന്‍ അമിത് ഷാ പ്രവര്‍ത്തകരോടു നിര്‍ദേശിച്ചത്.നിലവില്‍ ശിവസേന കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍ഡിഎയ്ക്കൊപ്പമാണ്. ഈ സമയംതന്നെയാണ് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നത്. വെള്ളിയാഴ്ച അവിശ്വാസ വോട്ടെടുപ്പിനു തൊട്ടു മുൻപാണ് ചര്‍ച്ചയില്‍നിന്നും വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ ശിവസേന തീരുമാനിച്ചത്.
സ്ത്രീകളേക്കാള്‍ പശുക്കളാണ് രാജ്യത്ത് സുരക്ഷിതരെന്നു ഉദ്ദവ് താക്കറെ
RELATED ARTICLES