‘പാകിസ്താൻ ഭീകരതയുടെ ഫാക്ടറി’യെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗത്തിന് മറുപടി നല്‍കുന്നതിനിടെ ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹാ ലോധി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം. കശ്മീരിലെ പെല്ലറ്റ് ആക്രമണം ഇന്ത്യൻ ഭീകരതുടെ ഉദാഹരണമാണെന്ന് പറഞ്ഞ് മലീഹാ ലോധി മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. എന്നാൽ ചിത്രം പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ കശ്മീരിയുടേതായിരുന്നില്ല. ലോധി ഉയര്‍ത്തിക്കാട്ടിയത് ഗാസയിൽ പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രമായിരുന്നു.
കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്ന് അവര്‍ ആരോപിച്ചു. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിൻറ മുഖമെന്നും ചിത്രം ഉയർത്തി കാണിച്ച് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അവര്‍ക്ക് തിരിച്ചടിയായെന്ന് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു. 2014 ൽ അവാർഡിനർഹമായ പ്രശ്സ്ത ഫോട്ടോഗ്രാഫർ ഹെയ്ഡി ലെവിൻന്റെ ചിത്രമാണ് ലോധി കാണിച്ചത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മുഖത്ത് പരിക്കേറ്റ പതിനേഴുകാരിയുടെ ചിത്രമായിരുന്നു അതെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
യു. എന്‍ പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടി നൽകുമ്പോഴാണ് തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥാനപതി രംഗത്തെത്തിയത്.