പദ്മാവത് സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചു കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ്സിനു നേരെയും അക്രമം അഴിച്ചു വിട്ട് കര്‍ണിസേന. ഡല്‍ഹി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസ്സിനു നേരെ ബുധനാഴ്ച്ചയായിരുന്നു ആക്രമണം. രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. ആള്‍ക്കൂട്ടം ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങളില്‍ കുട്ടികള്‍ ഭയചകിതരായി കരയുന്നത് കാണാം. സീറ്റുകള്‍ക്കിടയില്‍ താഴ്ന്നിരുന്നാണ് കുട്ടികള്‍ കല്ലേറില്‍ നിന്ന് അഭയം പ്രാപിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതേ അക്രമികള്‍ തീയിട്ട സര്‍ക്കാര്‍ ബസ്സിനു തൊട്ടു പിറകെയായിരുന്നു സ്‌കൂള്‍ ബസ്സുണ്ടായിരുന്നത്. അതിനാല്‍ തന്നെ കുട്ടികളെല്ലാം ഭയവിഹ്വലായിരുന്നു. പോലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും കലാപകാരികള്‍ പോലീസിന്റെ വാക്കുകള്‍ വകവെക്കുന്നില്ലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.സിനിമക്കെതിരെയുള്ള സകല വിലക്കുകളും നീക്കിക്കൊണ്ട് നിലവിൽ സുപ്രീം കോടതി ഉത്തരവുണ്ട്.നാളെ റിലീസിങ്ങിനൊരുങ്ങുന്ന പദ്മാവതിനെതിരെ കലാപവുമായി മുന്നോട്ടു പോവുകയാണ് കര്‍ണിസേന.
കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ കര്‍ണിസേനയുടെ ആക്രമണം
RELATED ARTICLES