പദ്മാവതി വിവാദം പുതിയ തലങ്ങളിലേക്ക്. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ ജീവനൊടുക്കുകയാണെന്നു പാറയിൽ എഴുതിയശേഷം യുവാവ് ജയ്പുർ കോട്ടയിൽ ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ജയ്പുർ കോട്ടയുടെ അതിരിലുള്ള നഗർഗഡ് കോട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ കല്ലിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിലാണ് പദ്മാവതിയെ മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ കോലങ്ങൾ മാത്രമല്ല കെട്ടിത്തൂക്കുന്നത് എന്നെഴുതിയ കല്ലിനു സമീപം കണ്ടെത്തിയ മറ്റൊരു കല്ലിൽ പദ്മാവതി എന്നും കോറിയിട്ടുണ്ട്.ദീപിക പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പദ്മാവതിക്കെതിരേ രജ്പുത് കർണി സേന വൻ പ്രതിഷേധമാണ് നടത്തുന്നത്. ദീപികയുടെ തലവെട്ടുമെന്നുവരെ പ്രതിഷേധക്കാർ ഭീഷണി മുഴക്കിയിരുന്നു.