നിലവിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസൻസ് കാലാവധി മൂന്നു മാസത്തേക്കു നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചു.2017 ൽ ലൈസൻസിന് ഈടാക്കിയ തുകയ്ക്ക് ആനുപാതികമായി മൂന്നു മാസത്തേക്കുള്ള തുകയാവും ലൈസൻസ് ഫീസായി ഈടാക്കുക. ഏപ്രിൽ ഒന്നിനാണു ലൈസൻസ് കാലാവധി അവസാനിക്കുന്നത്. സർക്കാർ മദ്യനയത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം അടുത്ത മൂന്നു വർഷത്തേക്കോ അല്ലെങ്കിൽ ടോഡി ബോർഡ് നിലവിൽ വരുന്നതുവരെയോ കള്ളുഷാപ്പുകളുടെ ലൈസൻസ് നൽകാനായിരുന്നു തീരുമാനം. എന്നാൽ ഇത്തരം നടപടി ക്രമങ്ങൾ ഏപ്രിൽ ഒന്നിന് മുൻപായി പൂർത്തിയാക്കാൻ സാധിക്കാത്തതിനിലാണ് ഇപ്പോഴത്തെ ലൈസൻസുകൾ ദീർഘിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് അധികൃതർ പറയുന്നത്.