അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. ട്വിറ്ററിലൂടെ വിമര്‍ശനം അഴിച്ചുവിട്ട ജെയ്റ്റ്‌ലി അടിയന്തരാവസ്ഥെയ വിമര്‍ശിച്ച് ഫേസ്ബുക്കിലും കുറിപ്പിട്ടു .”ഭരണഘടന റദ്ദാക്കാതെ ഹിറ്റ്‌ലറും ഇന്ദിരയും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റി. അതിന് റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു. ജര്‍മനിയില്‍ 1933ല്‍ നടന്നത് നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യയില്‍ നടന്നത് അത്ഭുതകരമാണ്. ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം ആര്‍ട്ടിക്കിള്‍ 352െന്‍റയും മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തത് ആര്‍ട്ടിക്കിള്‍ 359െന്‍റയും അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നു എന്നായിരുന്നു ആരോപണം. ഇത് ഹിറ്റ്‌ലറുടെ ചെയ്തികള്‍ക്ക് സമാനമാണ്. പ്രതിപക്ഷ പാര്‍ലമെന്റ് അംഗങ്ങളില്‍ ഭൂരിഭാഗത്തെയും ഹിറ്റ്‌ലര്‍ അറസ്റ്റ് ചെയ്തു. തെന്റ ന്യൂനപക്ഷ സര്‍ക്കാറിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാറാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി വരുത്തി. ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പിനെ സാധുവാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. പാര്‍ലമെന്ററി നടപടികള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് അവര്‍ ഹിറ്റ്ലറെ കവച്ചുവെച്ചു. ഹിറ്റ്‌ലറുടെ നയത്തിെന്റ സമാനതകളും െജയ്റ്റ്ലി അക്കമിട്ട് നിരത്തി. 25 സാമ്ബത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ഹിറ്റ്ലര്ക്കൊപ്പമെത്താന് 20 പ്രഖ്യാപനങ്ങളാണ് ഇന്ദിര നടത്തിയത്. മകന്‍ സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടികള്‍കൂടി ചേര്‍ന്നപ്പോള്‍ പട്ടിക പൂര്‍ത്തിയായി. ഭയവും ഭീകരതയും നിറഞ്ഞ അന്തരീക്ഷമാണ് അന്ന് രാജ്യത്തുണ്ടായിരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം നിലച്ചു. വിയോജിച്ചവരില്‍ അധികവും പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരും ആര്‍.എസ്.എസുകാരുമായിരുന്നു. അവര്‍ സത്യഗ്രഹങ്ങള്‍ നടത്തി അറസ്റ്റ് വരിച്ചു. ഹിറ്റ്‌ലറില്‍നിന്ന് വ്യത്യസ്തമായി, ഇന്ത്യയെ കുടുംബാധിപത്യ രാജ്യമാക്കാന്‍ ഇന്ദിര ശ്രമിച്ചുവെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.
“മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഹിറ്റ്‌ലറിനെ പോലെയായിരുന്നു” – അരുണ്‍ ജെയ്റ്റ്‌ലി
RELATED ARTICLES