Thursday, March 28, 2024
HomeNationalമാവോയിസ്റ്റുകള്‍ ടിഡിപി എംഎല്‍എയെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്പുള്ള ദൃശ്യങ്ങള്‍

മാവോയിസ്റ്റുകള്‍ ടിഡിപി എംഎല്‍എയെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്പുള്ള ദൃശ്യങ്ങള്‍

ആന്ധ്രാ പ്രദേശില്‍  ടിഡിപി എംഎല്‍എയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തുന്നതിനു തൊട്ടു  ദൃശ്യങ്ങള്‍ പുറത്ത്. മാവോയിസ്റ്റുകള്‍ എംഎല്‍എയുടെ കാര്‍ വളയുന്നതിന്‍റെ ദൃശ്യങ്ങളാണ് ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവി പുറത്തുവിട്ടത്. വിശാഖപട്ടണം ജില്ലയിലെ ദംബ്രിഗുഡ മണ്ഡലിലെ ലിവിട്ടിപുട്ടിലെ ഒരു മണ്‍റോഡില്‍ എംഎല്‍എയുടെ എസ് യുവി ഒരു ഡസനിലധികം മാവോയിസ്റ്റുകള്‍ വളയുന്നതാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആദ്യ വീഡിയോയിലുള്ളത്. എംഎല്‍എയെ വെടിവച്ചശേഷം രണ്ടു മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെടുന്നത് രണ്ടാമത് വീഡിയോയില്‍ കാണാന്‍ കഴിയും. സംഭവത്തിനു ദൃക്സാക്ഷികളായവരാണ് വീഡിയോ പകര്‍ത്തിയത്. ഒഡീഷ അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ഞായറാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രണത്തിലാണ് ടിഡിപി എംഎല്‍എ കെ. സര്‍വേശ്വര റാവുവും മുന്‍ എംഎല്‍എ സീവേരി സോമയും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അറുപതോളം മാവോയിസ്റ്റുകള്‍ പങ്കെടുത്തെന്നാണ് വിവരം. ആയുധധാരികളായ മാവോയിസ്റ്റുകള്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിനുമുന്പ് മാവോയിസ്റ്റുകള്‍ സര്‍വേശര റാവുമായി മിനിറ്റുകളോളം സംസാരിച്ചു. 2014-ല്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിലൂടെയാണ് സര്‍വേശര റാവു ആന്ധ നിയമസഭാംഗമായത്. 2016-ല്‍ തെലുങ്കുദേശം പാര്‍ട്ടിയിലെത്തി നിയമസഭാ വിപ്പ് ആയി. പ്രകൃതിക്കു കോട്ടം തട്ടുന്നതും ഗിരിജനങ്ങള്‍ക്കു ഭീഷണിയുമായതുമായ ക്വാറി പ്രവര്‍ത്തനങ്ങളെ എംഎല്‍എമാര്‍ പിന്താങ്ങരുതെന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും മാവോയിസ്റ്റുകള്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments